2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

അന്നും പതിവ് പോലെ ഞാന്‍ സായാഹ്ന സവാരിയ്ക്കിറങ്ങി..അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ..മകന്റെ നിര്ബന്ധത്തിനു വഴങ്ങിയാണ് ജനിച്ചു വളര്ന്ന നാടുപേക്ഷിച്ച് നഗരത്തിലേയ്ക്ക് ചേക്കേറിയത് ...വന്നത് മുതല്‍ ഒരു ശീലമാണ് വൈകുന്നേരങ്ങളിലെ ഈ നടത്തം ..നഗരത്തിന്റെ തിരക്കുകളിലൂടെ ഊളിയിട്ടു ..കടല്തീരം വരെ...കുറച്ചു നേരം തിരകളോട് സല്ലപിച്ചു ശുദ്ധവായു ശ്വസിച്ച്..ശേഷം തിരികെ വീട്ടിലേയ്ക്ക് ...മെല്ലെ നടക്കുകയായിരുന്നു ഞാന്‍ ..തീരത്തോടടുക്കവേ ...മുന്നില്‍ കഷ്ട്ടിച്ചു..എട്ടോ പത്തോ വയസ്സ് മാത്രം പ്രായം തോന്നിയ്ക്കുന്ന ഒരു പെണ്കുട്ടി നീട്ടിയ കൈയ്യോടെ ...വിശക്കുന്നു സര്‍ ..ഇന്നൊന്നും കഴിച്ചിട്ടില്ല..എന്തെങ്കിലും തരാമോ..? ചിലമ്പി ചിതറിയ ശബ്ദം ...നാട്ടിന്പുറത്ത് ജനിച്ചു വളര്ന്നു അധ്യാപകനായി കുട്ടികളെ സ്നേഹിച്ചു കഴിഞ്ഞ എന്റെ മനസ്സില്‍ ആ മുഖം വേദനയുണര്ത്തി..ക്ഷീണിച്ചതെങ്കിലും കണ്ണുകളിലെ നിഷ്കളങ്കതയില്‍ ആ മുഖത്തിനു ഒരു ഓമനത്തം തോന്നിയിരുന്നു ..ഞാന്‍ എന്റെ പേരക്കുട്ടിയെ ഓര്ത്ത് പോയി.ആര്ഭാടങ്ങളുടെയും നാനാതരം ഭക്ഷണങ്ങളുടെയും ലോകത്ത് ഓടിനടക്കുന്ന അവള്‍ ..ഇവിടെ വിശന്ന വയറിന്റെ കത്തലടക്കാന്‍ നീട്ടിയ കയ്യോടെ യാചന നിറയുന്ന മിഴികളോടെ ഇവള്‍ .കണ്ണുകളില്‍ അറിയാതെ ഈറന്‍ പൊടിഞ്ഞു . .ഞാന്‍ അവളെ നോക്കി ..ആ കുഞ്ഞു മിഴികള്‍ പ്രതീക്ഷയോടെ എന്നില്‍ തറഞ്ഞിരിയ്ക്കുന്നു....പോക്കറ്റില്‍ കയ്യിട്ടു ഒരു പത്തു രൂപ നോട്ടെടുത്ത് നീട്ടാനൊരുങ്ങുംപോള്‍..മനസ്സിലോര്ത്തു ഇവളൊരു ഭിക്ഷാടന മാഫിയയുടെ കണ്ണിയാവില്ലേ? ഈ പത്തു രൂപനോട്ടു പിടിച്ചു വാങ്ങാന്‍ ഇവള്ക്കൊരു മുതലാളി ഉണ്ടാവില്ലേ ..ഉണ്ടാവും ...ഈ പണം അയാള്‍ പിടിച്ചു വാങ്ങും മനസ്സ് പറയുന്നു ..അവള്ക്കു വയര്‍ നിറയ്ക്കാന്‍ ഭക്ഷണം പോലും കൊടുക്കില്ലായിരിയ്ക്കം ..ഞാന്‍ അല്പ്പം ആലോചിച്ചു ..കാശ്..തിരികെ പോക്കറ്റിലിട്ടു ...ദൂരെ കടല്തീ്ര റെസ്റ്റോറന്റ് എന്ന ബോര്ഡ് കണ്ടു ..ഞാന്‍ അവളോട്‌ പറഞ്ഞു മോള്‍ കൂടെ വരൂ നിനക്ക് കഴിയ്ക്കാന്‍ ഭക്ഷണം വാങ്ങിത്തരാം ..അല്പ്പമൊരു സങ്കോചത്തോടെ അവള്‍ മടിച്ചു നിന്നു..മനസ്സിലെ വാത്സല്യത്തിന്റെ ഉള്പ്രേരണയാല്‍ എന്റെ കൈവിരല്‍ അവളുടെ നേര്ക്ക്ം‌ നീണ്ടു ..അത്ഭുതത്തോടെ ആ കുഞ്ഞു മിഴികള്‍ വിടര്ത്തി അവളെന്നെ നോക്കി .നോട്ടത്തിനോടുവില്‍ ആ കണ്ണുകളില്‍ നീര്ത്തുള്ളികള്‍ നിറയുന്നത് ഞാന്‍ കണ്ടു.. ആ കണ്ണുകള്‍ തുടച്ചു കൈകളില്‍ ബലമായി പിടിച്ചു ഞാനവളെ റസ്റ്റോറന്റിലേയ്ക്ക് നടത്തി..മടിച്ചു മടിച്ചു അവളെന്റെ പിന്നാലെ വന്നു ..ആളുകള്‍ അത്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു...ഭക്ഷണം കാത്തിരിയ്ക്കുമ്പോള്‍..ഞാന്‍ ചോദിച്ചു മോളുടെ പേരെന്താ ? തുളസി ..വീണ്ടും ചിലമ്പിച്ച ശബ്ദം ..അപ്പോഴേയ്ക്കും ഭക്ഷണം വന്നു ..ആര്ത്തി യോടെ അവളതു കഴിയ്ക്കുന്നത് നോക്കി നിറഞ്ഞ സംതൃപ്തിയോടെ ഞാനിരുന്നു ..

                                                            ബില്‍ കൊടുത്തു അവളോടൊത്ത് കടലോരത്തെയ്ക്ക് നടക്കാനോരുങ്ങവേ..ഒരു പറ്റം ആള്ക്കാര്‍ ഞങ്ങളെ വളയുന്നു..അപ്പൊ ഇതാണ് പരിപാടി അല്ലേ ? തോളത്തു പതിയുന്ന ബലിഷ്ടമായ കൈകള്‍ ..വിളിയ്ക്കെടാ പോലീസിനെ ..ആരോ പറയുന്നു ..ഒന്നും മനസ്സിലാവുന്നില്ലെനിയ്ക്ക് കരണം പുകയുന്ന ഒരടി..കണ്ണുകളില്‍ കൂടി പൊന്നീച്ചകള്‍ പാറുന്നു ..ആരോ പറയുന്നത് കാതുകളില്‍ അവ്യക്തമായി കേള്‍ക്കുന്നു ..ഭക്ഷണം വാങ്ങി കൊടുത്ത് പ്രലോഭിപ്പിച്ചു കൊണ്ട് പോകുകയാണ്..ഇവനൊക്കെ മനുഷ്യനാണോ ..തല്ലികൊല്ലുകയാണ് വേണ്ടതു ..കൊച്ചുമകളാകാന്‍ പോലും പ്രായമില്ലാത്ത ഒരു കൊച്ചു..പിച്ചക്കാരിയാകുമ്പോള്‍ ആരും ചോദിയ്ക്കില്ലല്ലോ..ഞാന്‍ നടുങ്ങി വിറച്ചു ..ഞാനൊന്നു പറയട്ടെ ഞാന്‍ പറയാന്‍ ചുണ്ടുകള്‍ വിടര്ത്തി നീയൊന്നും പറയണ്ടെടാ.പോലീസ് വന്നിട്ട് പറഞ്ഞാല്‍ മതി .അവര്‍ ഒരു പീഡന ക്കേസ്സിലെ പ്രതിയെ എന്നത് പോലെ അനങ്ങാന്‍ കൂടി സമ്മതിയ്ക്കാതെ എന്നെ ബലിഷ്ട്ടമായി തടഞ്ഞു വെച്ചു ..ഞാന്‍ ചുറ്റിനും നോക്കി തുളസിയെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല..പോലീസെത്തി ആരോ വിളിച്ചു പറയുന്നു..എന്നെ ജീപ്പിലേയ്ക്ക് തള്ളിക്കയറ്റി വലിയൊരു കര്ത്തവ്യം ചെയ്തു തീര്ത്ത സംതൃപ്തിയോടെ ജനക്കൂട്ടം കാഴ്ച്ചക്കാരായി നോക്കി നില്ക്കുന്നത് നീര്‍ നിറഞ്ഞു മങ്ങിപോയ കണ്ണുകളിലൂടെ ഞാന്‍ കണ്ടു ...എന്റെ നല്ല സമയത്തിനു മകന്റെ സുഹൃത്തായ വ്യെക്തി..പോലീസു കാരുടെ കൂട്ടത്തിലുണ്ടായിരുന്നു ..അവനോടു കാര്യങ്ങള്‍ വിശദീകരിയ്ക്കുമ്പോള്‍..വാക്കുകള്‍ ഇടറി പോകുന്നുണ്ടായിരുന്നു ...വിവരമറിഞ്ഞെത്തിയ..മകനോടോപ്പംതിരികെ വീട്ടിലെത്തി ..ഒരു സമാധാനത്തിനായി ഭാര്യയോടു ഒക്കെയും തുറന്നു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ സംശയത്തിന്റെ നീണ്ട മുന....രാത്രിയില്‍ പാതിയുറക്കത്തില്‍ വിളിച്ചുണര്ത്തി അവളെന്നോട് ചോദിയ്ക്കുന്നു ദേ നിങ്ങള് സത്യത്തില്‍ എന്തിനാ ആ കൊച്ചിനെ ..സുഹൃത്തുക്കളെ ..ഞാനീ രാത്രിയില്‍ ഒരു പ്രബന്ധം തയ്യാറാക്കുകയാണ് ,നന്മ വറ്റിപ്പോയ നഗരങ്ങളെ കുറിച്ച് ..മനുഷ്യരെ കുറിച്ച് ..ഗ്രാമങ്ങളെയും ഗ്രാമീണരെയും കുറിച്ച് നാട്ടിട വഴികളെ കുറിച്ച് ..നന്മയുടെ കൈനാറിപ്പൂക്കളെ കുറിച്ച്....

                                                                  ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ