2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

പലവട്ടം എഡിറ്റ്‌ ചെയ്തു ഗാലറിയിലെത്തുന്ന ഭ്രമിപ്പിയ്ക്കുന്ന ചിത്രങ്ങളെക്കാൾ എത്രയോ സുന്ദരമാണ് മനസ്സിലെ നിഷ്കളങ്കത മിഴികളിൽ കടമെടുത്ത നിന്റെ ചായം പൂശാത്ത ലാളിത്യം..

                                                                                                   ഷീജാ അനില്‍ 
ഒരു മാല കോര്‍ത്തിട്ടുണ്ട് ഞാന്‍ 

നിന്നെ അണിയിയ്ക്കാന്‍

നേര്‍ത്ത മഴനൂലുകളുടെ മര്‍മ്മരങ്ങളില്‍

ഇലത്തുമ്പില്‍ ബാക്കിയായ 

മഴയുടെ കുളിരാര്‍ന്ന വെണ്മുത്തുകള്‍

കോര്‍ത്തു മഴവില്ലിന്റെ നിറങ്ങള്‍ ചാലിച്ച് 

നിനക്കായി മാത്രം ഒരു മാല 

                                           ഷീജാ അനില്‍
വെറുതെ പിണങ്ങേണ്ട

കൊഞ്ചി ചിണുങ്ങണ്ടാ 

പരിഭവം പറയേണ്ട 

പകലൊന്നു മാഞ്ഞോട്ടെ

പരിധി ഉണ്ടെങ്കിലും 

ചെറുമണി കാറ്റിന്റെ 

കയ്യില്‍ നിനക്കെന്റെ 

പ്രണയം കൊടുത്തയച്ചേക്കാം ..

                                             
ഷീജാ അനില്‍ 

ചിരി 


നൊമ്പരങ്ങളുടെ ചില്ല് കഷണങ്ങള്‍ തുളഞ്ഞു കയറി മുറിവേറ്റ മനസ്സിലെ അടക്കാനാവാത്ത ഗദ്ഗദങ്ങള്‍ ചുണ്ട് വക്രിച്ച കരച്ചിലായി പരിണമിച്ചപ്പോഴാണ് മറ്റുള്ളവര്‍ അതിനെ ചിരി എന്ന് വിളിച്ചത് 

                                                                                         
ഷീജാ അനില്‍ 
വാര്‍ധക്യം ബാധിച്ച കല്‍പ്പടവുകളിറങ്ങി പായലുകള്‍ ഇളകുന്ന ജലത്തില്‍ പാദങ്ങള്‍ നനച്ചു ‍കൈക്കുടന്നയില്‍ നിറച്ച ജലം മുഖത്തേയ്ക്കു തൂവി തിരികെ പടവുകള്‍ കയറുമ്പോള്‍ നീ വീണ്ടും എന്റെ മനസ്സില്‍ വിസ്മയം ആവുന്നു ..നിനക്ക് വേണ്ടി ഇതാ എന്റെയും ബലിതര്‍പ്പണം .അന്ധവിശ്വാസം കൊണ്ടല്ല പരേതാത്മാവിന് ശാന്തി ലഭിയ്ക്കുന്നൊരു ലോകമുണ്ടെങ്കില്‍ നീ ആ ലോകത്ത് എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു അവിശ്വാസത്തിന്റെയും പേരില്‍ നിനക്ക് മോക്ഷപ്രാപ്തി ലഭിയ്ക്കാതെ പോകരുത് ...അത് കൊണ്ട് എന്റെ സ്നേഹം നിനക്കൊരു ബലിതര്‍പ്പമാണമായെങ്കിലും.....

വിസ്മയം തോരാത്ത ഞായറാഴ്ചകളിലെ പതിവ് സന്ദര്‍ശനങ്ങള്‍ ..നിനക്ക് ഒരു സങ്കടവും ഉണ്ടെന്നു എനിയ്ക്ക് തോന്നിയിരുന്നില്ല ഒരിയ്ക്കലും ..ഓരോ ഞായറുകളിലും നീ എനിയ്ക്കായി അമ്മുനും മാളുനുമായി..ഓരോ സര്പ്രൈസുകള്‍ കരുതി വെക്കാറുണ്ടായിരുന്നു ...ഒരു ഇടവപ്പാതിയിലെ ഞായറുകളിലോന്നില്‍ സീലിംഗ് ഫാനില്‍ ഞാാത്തു കെട്ടിയ തുണിയില്‍ കഴുത്തൊടിഞ്ഞു ,കണ്ണുകള്‍ തുറുപ്പിച്ചു,നാവു കടിച്ചു തൂങ്ങിനിന്നാടുന്നതായിരുന്നു നീ തന്ന അവസാന വിസ്മയം ..ബോധ്യപ്പെടുത്താന്‍ കാരണങ്ങള്‍ ബാക്കി വെക്കാതെ ആര്‍ക്കും ഭാരമാവാതെ ..പൂരിപ്പിയ്ക്കാന്‍ കഴിയാത്തൊരു സമസ്യയായി കടന്നു പോയെങ്കിലും ..നീ അവശേഷിപ്പിച്ചു പോയ ജീവന്റെ ശേഷിപ്പുകള്‍ എന്നെ അലോസരപ്പെടുത്തുന്നു ...അവരുടെ വേദനകള്‍ ..കാതുകളില്‍ ...തീയുരുക്കുന്നു ..നീയറിയുന്നുവോ എന്റെ നിസ്സഹായത ..? അല്ലുവിനു പഠിയ്ക്കാന്‍ കഴിയണില്ലാന്നു ..കിച്ചുവും അതന്നെ ..ഒറ്റയിരുപ്പാ ആരോടും മിണ്ടാണ്ട്‌ ..നിന്റെ സ്വപ്നങ്ങള്‍ക്ക് നീ വരച്ച ജീവിതത്തിന്റെ രേഖാ ചിത്രങ്ങള്‍ക്ക് നീയില്ലാതെ ആര് വര്‍ണ്ണങ്ങള്‍ ചാലിയ്ക്കും..??എന്തിനായിരുന്നു ഒക്കെ ..?ആര്‍ക്കു വേണ്ടി ..സ്നേഹം തീരാവേദനയാണെന്ന് എന്നേക്കാള്‍ അറിയുമായിരുന്നില്ലേ നിനക്ക് ..? ചിലപ്പോള്‍ നിന്നോട് ദേഷ്യം തോന്നാറുണ്ട് ട്ടോ ...എന്റെ ചിറകു മുറിച്ചെറിഞ്ഞിട്ടല്ലേ നീ കടന്നു പോയത് ..നീ എനിയ്ക്ക് ചെച്ചിയെക്കാള്‍ അമ്മയോ കൂട്ടുകാരിയോ ഒക്കെ ആയിരുന്നല്ലോ ..


                                                                       നീയറിഞ്ഞുവോ എല്ലാവര്ക്കും ഇപ്പൊ പേടിയാ നിന്നെ നീ പിശാചായി മാറീന്ന്...ആവാഹിച്ചു ബന്ധിയ്ക്കണം പോലും എനിയ്ക്ക് പേടിയില്ലാട്ടോ ഒട്ടും ഇവിടെ ഈ മഴ മൂടുന്ന പുലരിയില്‍ മിഴിനീര്‍ വീണു നനഞ്ഞ ചുവന്ന പട്ടില്‍പൊതിഞ്ഞു നിന്നെ ഈ അനന്തസമുദ്രത്തിന്റെ അഗാധതയില്‍ ലയിപ്പിച്ചു മടങ്ങുമ്പോഴും ഞാന്‍ ഒപ്പം കൊണ്ടുപോകുന്നുണ്ട്‌ ഒളി മങ്ങാത്ത നിന്റെ ഓര്‍മ്മകളെ .ഇനിയും മരിയ്ക്കാത്ത നിന്റെ സ്നേഹത്തെ ...നീ സമാധാനമായി ശാന്തിയുടെ തീരത്തണയുക...ഇവിടെ ഞാനുണ്ട് നീ ബാക്കി വെച്ച് പോയതൊക്കെ എന്റെയീ ജന്മം കൊണ്ട് പറ്റുവോളം പൂര്‍ണ്ണമാക്കാന്‍.. പോകുകയാണ് നിന്നെ വിട്ടു..ഞാന്‍ . ആത്മാവ് എന്നത് സത്യമാണെങ്കില്‍ നീ ഇപ്പോള്‍ കരയുന്നുണ്ടാവുമോ ഈ ബസ്സിന്റെ ജാലകത്തിലൂടെ ..മഴക്കമ്പികള്‍ വലനെയ്യുന്ന പ്രകൃതിയിലേക്ക് നോക്കുമ്പോള്‍ ...ഓരോ മഴനാരിലും തെളിയുന്നത് നിന്റെ വിങ്ങി വിതുമ്പുന്ന മുഖവും നീര്‍ നിറഞ്ഞ മിഴികളും മാത്രം ..എങ്കിലും പോകാതെ വയ്യെനിയ്ക്ക് മാപ്പ്

                                                                                  ഷീജ അനില്‍
നൊമ്പരം തീര്‍ത്ത നെരിപ്പോടിനുള്ളില്‍

പാതിയും വെന്ത കിനാക്കളും പേറി

ചിറകടിച്ചെങ്ങോ പറന്നകലുന്നു നിന്‍

പ്രാണന്‍റെ ദുര്‍ബല സ്പന്ദനങ്ങള്‍ 

                                           ഷീജാ അനില്‍ 
ജീവിതമേ കൂലം കുത്തി പായുന്നൊരു 

കാട്ടരുവി പോലെ 

ഓര്‍മ്മകളെ കടപുഴക്കിയെറിഞ്ഞു നീ 

മുന്നോട്ടു പായുന്നുവെങ്കിലുംളില്‍

അടിഞ്ഞു കൂടുന്നുണ്ട്

നൊമ്പരങ്ങള്‍ ചിതറിയ പൊട്ടും പൊടിയും..

                                        ഷീജാ അനില്‍ 
കദനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി നിന്‍

ഹൃദയമാം കൂട്ടില്‍ പിടഞ്ഞടിയ്ക്കെ 

പറയുവാനാവാത്ത മൊഴികള്‍ നിന്നധരത്തില്‍ 

വിറയാര്‍ന്നു മെല്ലെ വിതുമ്പി നില്‍പ്പൂ 

പുഴയിറമ്പില്‍ നിന്ന പൂമരചോട്ടില്‍ നാം 

പ്രണയം പകര്‍ന്നിട്ട നാളിലൊന്നില്‍

മഴവില്ല് വിരിയും നിന്‍ മിഴി തന്നിലുലയു
ന്ന 

സ്നേഹ നാളം മങ്ങി മാഞ്ഞു പോകെ 

ചിതകത്തിയമരുന്നു ഹൃദയത്തില്‍ നിന്ന് നി
ന്‍ 

വ്രണിത മോഹങ്ങള്‍ തന്‍ ചിറകൊച്ചയകലുന്നു 

മിഴിയടയ്ക്കാതെന്റെ നിനവുകളില്‍ മാത്രമായ്‌

നിറയുന്നു നീയിനി എന്നെയ്ക്കുമായ് 

                                          ഷീജാ അനില്‍ 
മഴമേഘമേ ഉറവകളില്‍ 

ഉയിര്‍കൊണ്ട നിശ്വാസങ്ങള്‍ 

ഉള്തുടിപ്പാക്കി നീ 

തിമിര്‍ത്തു പെയ്യുമ്പോള്‍ 

നനുത്ത തണുവാര്‍ന്ന 

നിന്‍ ചിറകിന്‍ കീഴില്‍

 
അഭയം തേടുന്ന ഭൂമിപ്പെണ്ണിനൊപ്പം
 
ഈ ഞാനും ..................

                         ഷീജാ അനില്‍
അന്നൊക്കെ നീ തന്ന നിറവാര്‍ന്ന 

സ്നേഹത്തിന്റെ കംബളം പുതച്ചാണ് 

ഞാന്‍ നോവിന്റെ ഇരുളാര്‍ന്ന

ആഴങ്ങള്‍ നീന്തിക്കടന്നത് 

ഇന്നോ ??????   

                                   ഷീജാ അനില്‍