2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കിയാല്‍ അകലെ പള്ളിയുടെ മിനാരങ്ങളില്‍ നിന്നും പ്രാവുകള്‍ കൂട്ടമായി ചിറകടിച്ചുയരുന്നത് കാണാം ..വാകമരങ്ങളെയോന്നാകെ ഉലച്ചു കടുംചുവപ്പും മഞ്ഞയും നിറങ്ങളാര്‍ന്ന ഒരു കുടന്ന പൂക്കളുതിര്‍ത്തു പാറിച്ചു കൊണ്ട് കാറ്റ് കുസൃതിയാല്‍ ഒന്ന് കുണുങ്ങി ചിരിച്ചു തൊട്ടുരുമ്മി കടന്നുപോകും ..ആകാശത്തിന്‍റെ വിരിമാറില്‍ ഇനിയും പെയ്യുവാന്‍ മടിച്ചു തുലാവര്‍ഷമേഘങ്ങളങ്ങിനെ ..... (ചിലപ്പോഴൊക്കെ പെയ്തും)ഒഴുകിനടക്കുന്നത്‌ കാണാം ..കുറെയായി എന്‍റെ സായാഹ്നങ്ങള്‍ ഇങ്ങനെയാണ് ...കാറ്റിനൊപ്പം പാറാന്‍ കൊതിച്ചു മേഘങ്ങള്‍ക്കൊപ്പം തുള്ളിക്കളിയ്ക്കാന്‍ കൊതിച്ചു ആര്‍ത്തു വിളിയ്ക്കുന്ന മനസ്സുമായി ഞാനാ ജാലകത്തില്‍ മുഖം ചേര്‍ത്തു നോക്കി നില്‍ക്കും ..ന്താ രസ്സംന്നറിയുവോ..?  

                                                                                                    ഷീജ അനില്‍ 

                                                                                                   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ